പാറമടകൾക്ക് പുതിയ നിയമം വരുന്നു. ജനവാസകേന്ദ്രങ്ങൾക്കും പാറമടയ്ക്കും തമ്മിൽ 200 മീറ്റർ ദൂരം വേണമെന്ന് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതി സമിതി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു. അത് മാത്രമല്ല പാറമടപ്രവർത്തിച്ച് പൊതുഗതാഗത റോഡുകൾ തകർന്നാൽ ഇനി ആ പാറ ഉടമയുടെ ചെലവിൽ റോഡ് നന്നാക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.വലിയ ആഘാതം ചുറ്റിനുമുണ്ടാക്കുന്ന മറ്റ് രീതിയിലുള്ള ഖനനം നടത്താതെ ബ്ലേഡ് കട്ടിങ്, ഇലക്‌ട്രിക് ഇതര രീതികൾ നടപ്പാക്കണമെന്നു കൂടി അതിലുൾപ്പെടുത്തിയിരിയ്ക്കുന്നു. ഈ നിയമം ലംഘിച്ചാൽ ലൈസൻസ് നഷ്ടപ്പെടുകയും ചെയ്യും.
0 അഭിപ്രായങ്ങള്‍